2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഞാന്‍ പൌരന്‍

--------------
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്

പ്രണയ വിവാഹം


------------------
നീ പിരിഞ്ഞു പോകുമ്പോള്‍
എന്റെ ഹൃദയം പൊട്ടിത്തെറിക്കും
അതിലെ ഓരോ തന്‍ മാത്രയും
നിന്നെ പ്രണയിച്ചു മരിക്കും .
നീ പിരിയാതിരുന്നാല്‍
കുറേ നുണകള്‍ പരസ്പരംകോര്‍ത്ത്‌
നാം സൂക്ഷിച്ച താലി ച്ച രടില്‍
മുറുകി പ്രണയം മരിയ്ക്കും.
അവസാനംതെമ്മാടി ക്കുഴിയി ലേക്ക് നോക്കി ഉറങ്ങാന്‍
കല്ലറയില്‍ നമ്മുടെ പേര് ചേര്‍ത്തു കൊത്തും .
-------------------------ഷംസ്

ഷാജഹാന്‍

---------------
ഞാന്‍ നിന്നെപ്രണയി ക്കുമ്പോള്‍
നീയെന്റെ തടവുകാരിയാണ്
ഓര്‍മ്മകളെ പൂട്ടിയിടാന്‍
താജ് മഹല്‍ പണിത്
ഞാനത് തെളിയിച്ചു

നീ എന്നെ പ്രണയിക്കുമ്പോള്‍
നീ സ്വതന്ത്രയാണ്
ഗോപികാ സ്വപ്‌നങ്ങള്‍
കാതില്‍ ഇരമ്പുമ്പോള്‍
ഓടക്കുഴല്‍ ഊതാതെ
യമുനാ തീരത്ത്
കൂടാരംഞാന്‍ തുറന്നു പിടിച്ചു

പ്രണയത്തിനു അടിമയുടെ നിറമാണ്
വെണ്ണ കല്ലില്‍ വിശന്നുറ്റിയ
വിയര്‍പ്പു കറ നോക്കി
വാള്‍ തല മിന്നിയപ്പോള്‍
പ്രാണന്‍ കാറ്റില്‍ തുപ്പിയ
ഇണയുടെ പിടച്ചിലില്‍
അടിമ പ്പെണ്ണിന്‍റെ രോദനം

അവതാരങ്ങള്‍ ഭരിക്കുന്ന
ആദിമ ഭാരത വീഥിയില്‍
ഓളങ്ങള്‍ ചുവപ്പിച്ചതും
അദ്ധ്വാനങ്ങള്‍ കവര്‍ന്നതും
കുടീരത്തിലെ ആത്മാക്കള്‍ക്ക്
പ്രണയത്തിന്റെ നിറം പൂശാനല്ല

കാലമെന്നെങ്കിലും ഭൂപടം തേച്ചു മിനുക്കി
വംശ ചിഹ്നങ്ങള്‍ കവര്‍ന്നാല്‍
നിങ്ങളുടെ തലമുറകള്‍
ഒരു ദിവ്യ മിനാരമായ്
പ്രണയത്തിനു മുയരത്തില്‍
ഞങ്ങളെ ഹൃദയത്തില്‍ പച്ച കുത്താനാണ്‌ .
----------------------- ഷംസ്