2009, ജനുവരി 12, തിങ്കളാഴ്‌ച

കൌതുക ലോകം


ജീവികളുടെ
കൌതുക ലോകത്തില്‍

ചിലന്തി പതുങ്ങി വന്ന്
ഉറുമ്പുകളെ പിടിക്കുന്നു ...

ചിലന്തിയെ എലി കടിച്ചു
എലിയെ അണലി വിഴുങ്ങി
അണലിയെ കീരി കൊന്നു
കീരിയെ കുറുക്കന്‍ പിടിച്ചു

കുറുക്കനെ അടിച്ചു വീഴ്ത്തിയ
പുലിയെ വേട്ടയാടി മനുഷ്യന്‍
ബുദ്ധിയില്‍ അഹങ്കരിച്ചു ...

തെരുവില്‍ നേരം തെറ്റിയെത്തുന്ന
ശവ വണ്ടിയും കാത്തിരിക്കുന്ന
കശാപ്പു ചെയ്യപ്പട്ട മനുഷ്യനെ
നുരച്ചിരിങ്ങിയ ഉറുമ്പുകള്‍
കൌതുകത്തോടെ അരിക്കുന്നു.

ഇന്ത്യന്‍ രസതന്ത്രം


യുദ്ധജ്വരത്തിന്‍ മിത്തുകള്‍
മറന്നേക്കുക
ഉപ്പുകുറുക്കിയ

യുഗപുരുഷനെയും
അണുബോംബുകളുടെ

രസതന്ത്രം
പുതിയ പാഠപുസ്‌തകം.

2009, ജനുവരി 6, ചൊവ്വാഴ്ച

... നിശബ്ദത


ഒരു മെതിയടി
പ്പകയുടെ ഭീകരതയില്‍
ബലിയാടുകളുടെ
വംശഹത്യകള്‍

പരാജയപ്പെട്ട ഇടയന്‍റെ
പാതയിലെ ശൂന്യത
ശൂന്യതയുടെ നിശ്ശബ്ദത
നിശബ്ദതയുടെ അസ്വസ്ഥത
അസ്വസ്ഥതയുടെ വെപ്രാളം
വെപ്രാളത്തിലെ ക്രോധം
ക്രോധത്തിന്റെ യുദ്ധം

മഞ്ഞില്‍ ലില്ലി പൂക്കള്‍
ഇതള്‍ അടര്‍ന്ന്
പൊള്ളിക്കുന്ന കണ്ണീര്‍
പുണ്യ ഭൂമിയിലെ
തടാകങ്ങള്‍ ഉരുക്കുന്നു

ബലി മൃഗങ്ങളുടെ
വിയര്‍പ്പും ചോരയും
കലര്‍ന്ന മുറിവുകളില്‍
ആത്മ വീര്യത്തില്‍
പുത്തന്‍ നാമ്പുകള്‍
കത്തി മുളയ്ക്കുന്നു

ഇപ്പോഴത്തെ എന്‍റെയും
നിന്റെയും നിശബ്ദത
യുദ്ധത്തെക്കാള്‍
ഭയാനകമാണ്
------------------
യുദ്ധ കൊതിയുടെ ബലിയാടുകള്‍.
രാജ്യ മില്ലാത്ത വരോടുള്ള യുദ്ധം .
.മനുഷ്യനും മനുഷ്യത്വത്തിനും എതിരെ ഉള്ളതാണ് .
ഗാസ തികച്ചും ഒരു കണ്ണീര്‍ കാഴ്ച ആകാന്‍ പോകുന്നു.
ആത്മ ധൈര്യവും ജീവനും മാത്രം അവേശേഷിക്കുന്ന
പലസ്തീന്‍ ജനതയ്ക്ക് നമുക്ക്
ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാം.

2009, ജനുവരി 5, തിങ്കളാഴ്‌ച

ദേവദാസി


വിശപ്പിനകത്ത്
ഒരു പെണ്‍പൂ വിരിഞ്ഞു
ഒന്നാമത് കാതുകുത്ത് കല്യാണം
രണ്ടാമത് തിരണ്ടു കല്യാണം
മൂന്നാമത് സ്ത്രീധന കല്യാണം
ഒരു നീണ്ട പട്ടികയുടെ
വിറങ്ങലിച്ച ജനനം .

അഷ്ടമി രോഹിണിയില്‍
ഒരു നേര്‍ച്ച കോഴിയായ്
ഉഴിഞ്ഞു വെക്കപ്പെട്ടവള്‍
ദേവെന്റെയ് ച്ചായാചിത്രം
ആത്മാവിലൊരു
ഒരു വൃതത്തിലുറപ്പിച്ചു .

ഓടക്കുയല്‍ ഊതിയ
മയില്‍ പീലി മോഹങ്ങള്‍
ചുവരിനും മനസ്സിനും ഇടയില്‍
ചന്ദന പുകയൊരു വൃന്ദാവനം
നിലാവില്‍ ദേവനൊരു മനുഷ്യ രൂപം
നീണ്ട ലീലാ വിലാസങ്ങള്‍

ആത്മാവിലൊരു പുതുവെളിച്ചം
പിന്നെ പഴമയുടെ തിമിരം
ഭ്രാന്തിന്‍റെ പുലമ്പലുമായ്
ദേവന്റെ മനുഷ്യവതാരങ്ങള്‍
മുമ്പേ പോയവരുടെ
തനിയാവര്‍ത്തനങ്ങള്‍

താഴെ കുത്തിയൊലിക്കുന്ന പുഴ
നെറ്റിയിലോരന്ത്യ ചുംബനം
രോദനം നേര്‍ത്തൊരു ഞെരുക്കം
ഒരു ചാപിള്ള കൂടി
ആഴ്ന്നു പോകുന്നു.

മുറിവുണങ്ങാത്ത ഗര്‍ഭ പാത്രം
അമര്‍ത്തി പതം നോക്കുമ്പോള്‍
മാറില്‍ ഉറപൊട്ടിയ
മാതൃത്വം കറന്നൊഴിച്ച
പൊള്ളുന്ന ശേഷിപ്പുകള്‍

ചോര ഒട്ടിപിടിച്ച വിരലുകള്‍
ആചരണം തീര്‍ത്ത പഴമയുടെ
അഗ്നിയൂതുമ്പോള്‍
യമുന യുടെയ് കരയിലൊരു
ചുവന്ന തെരുവ്
അവളെയും കാത്തിരുന്നു
..

2008, നവംബർ 26, ബുധനാഴ്‌ച

സ്വപ്നം



രാവെളിച്ചം വറ്റി വരണ്ടു
ഉണങ്ങി കറുത്തിരുണ്ടു‌
ഉമിത്തീ പോലെ സ്വപ്‌നങ്ങള്‍
മനസ്സിനെ നായാടുന്നു .

പ്രണയം പനിച്ചു വിറച്ച്
മനസ്സിന്റെ കോലായില്‍
ഉറങ്ങാതെ അവളുടെ
വരവും കാത്തിരിക്കുന്നു

ഉത്തരത്തിലൊരു കയര്‍
ഊരാങ്കുടുക്കില്‍ തൂങ്ങിയാടി
വടക്കേ മുറ്റത്ത്‌ മരണം
പതുങ്ങി വന്ന് ഇരയുടെ
മണം പിടിക്കുന്നു.

വിഭ്രമച്ചുഴിയുടെ ആഴത്തിലേക്ക്
ശരീരം ആഞ്ഞു പതിക്കുമ്പോള്‍
കാലിനടിയിലെ തണുപ്പ്
തൊണ്ടയുടെ വായ തുറന്നു
നിശബ്ദമായ് ആര്‍ത്തു കൂവി....

അപരിചിതയുമായുള്ള ശയനത്തില്‍
വലിഞ്ഞു മുറുകിയ
ഞരമ്പിന്‍ കൂട്ടില്‍ നിന്നും
പഞ്ഞി കെട്ടു പോലെ
കാമം ഒലിച്ചിറങ്ങിപോയി.

കാലന്‍ കോഴിയെ ഓടിച്ച്
കുറുക്കന്‍ ഓരിയിടുന്നു,
കറുത്ത കമ്പളത്തിനുള്ളിലെ പകല്‍
ഉറക്കച്ചൂടില്‍ പുലരിയെ നോക്കി
കണ്ണു തിരുമ്മി ഉണര്‍ന്നു .

ഉണര്‍വിന്റെ ആലസ്യത്തില്‍
ഭാര്യ തന്ന ചായ കുടിച്ചു
വിപ്ലവം തലക്ക്യ് വെച്ച്
പാകത്തില്‍ ചുരുണ്ടു കൂടി
വീണ്ടും സ്വപ്നാടനത്തിനിറങ്ങി ...

2008, നവംബർ 24, തിങ്കളാഴ്‌ച

...യാത്ര


സ്വപ്നാടനങ്ങള്‍ ഉറങ്ങിയ
ഏകാന്തതയിലൂടെ നിശബ്ദമായി
നീണ്ടു പോകുന്ന ഇരുട്ട്....


മരണത്തിറെയ് തണുപ്പില്‍
യാത്ര തുടരുക യാണ് .....
ദൂരെ തടാകം നിറയെ
നിലാവ് പോലെ പ്രണയം


കണ്ണില്‍ അവളുടെ
മുഖത്തിന്റെയ് വെളിച്ചം
കാതില്‍ അവളുടെ
വാക്കുകളുടെ മധുരം
കവിളില്‍ വീണ അവളുടെ
മിഴികളിലെ പൊള്ളല്‍
അന്ത്യ ചുംബനത്തിനു
അവളുടെ മനസ്സിലെ ചൂട്

വെള്ളയില്‍ പൊതിയുമ്പോള്‍
കയ്യില്‍ ആരു മറിയാതെ
നല്‍കിയ ഒരു മുടിഴിഴ

തടാകക്കരയില്‍
ഒരു മാലാഖയായ്
അവളുടെയ് ആത്മാവ്
എന്നെയും കാത്തിരിക്കുന്നു.

നിറം നഷ്ടപ്പെടുന്നവര്‍









 

ഒരു ചെമ്പനീര്‍ പൂവിന്
പണയമായ് നീ ചോദിച്ചത്
എന്‍റെ ഹൃദയത്തിലെ ചുവപ്പാണ് .


ബീഡിക്കറ പുരണ്ട
പ്രക്ഷുബ്ത യൌവനം
ഗ്ലിസറിന്‍ പുരട്ടി
നീ ആദ്യം കവര്‍ന്നത്
കാമ്പസില്‍ നിന്നാണ്.


ചിന്തകള്‍ ചുട്ടു പഴുത്തിരുന്ന
സന്ധ്യകളിലെ പീടിക തിണ്ണകള്‍ ,

നാലും കൂടിയ മുക്കുകളില്‍
വേരുകള്‍ ‍പടര്‍ന്ന അറിവിന്‍റെ
ആല്‍മര ചോലകള്‍ ...


പുസ്തക പുഴുക്കള്‍ നിറഞ്ഞ
വായന ശാലകളിലെ
മുറി കയ്യെന്‍ കസേരകള്‍ ....

യൌവനത്തിലെ പാതിരാ തുരുത്തുകള്‍ ..


കണ്ണിലെ കനലുകള്‍
വാക്കുകളിലെ മൂര്‍ച്ച
തൊണ്ടയിലെ മുഴക്കം
അസ്തിത്വത്തിന്റെ
നീണ്ട ജാഥ കളില്‍ നിന്ന്

എന്നിലെ ചുവപ്പ്
എനിക്ക് തിരച്ചു തരൂ....
നിറമില്ലാത്ത പ്രണയം
ഞാന്‍ നിനക്ക് തിരിച്ചു തരാം
എന്‍റെ നിറംകെട്ട് പോകും മുമ്പ് .