2009, ഡിസംബർ 24, വ്യാഴാഴ്‌ച

പ്രവാസം


--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .

സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .

താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .

വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷം
സ്

2009, ഡിസംബർ 6, ഞായറാഴ്‌ച

അമ്മയുടെ തിരുമുറിവുകള്‍

*--------------------------------------------*

അര്‍ദ്ധ രാത്രിയില്‍
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .

പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്‌
അപ്പോസ്തലര്‍
നല്‍കിയത് .

വീഞ്ഞ് കുടിച്ച്‌
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട്‌ ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .
-------------------------ഷംസ്
december6

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

ആധുനിക കവിത

---------------

















നഗ്നയാണ്‌ ,അണിയിച്ചൊരുക്കിയെന്നെ നാണം കെടുത്തല്ലേ .
-------------------------------------------------------ഷംസ്

2009, നവംബർ 5, വ്യാഴാഴ്‌ച

ചാലിയാര്‍



എന്‍റെ മാറു വലിച്ചു കീറി
കരം പിരിക്കുന്നവരെ
കരയാനും വേദനിക്കാനും
നിങ്ങള്‍ക്ക് എന്തവകാശം ?
നിങ്ങള്‍ കുരുതി തന്നവര്‍
എന്‍റെ മടിത്തട്ടില്‍ ഉറങ്ങുന്നു.
എന്നെ കെട്ടഴിച്ചു വിടൂ
അവരെ ഉണര്‍ത്താതെ
ഞാനൊന്നു കരഞ്ഞു ഒഴുകട്ടെ
ഭരണ കൂടങ്ങളിലേക്ക് ..
--------------------------ഷംസ്

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ചില അപ്രശസ്തമായ കാര്യങ്ങള്‍



ഒരാള്‍ കുരിശും പേറി
മുറ്റത്തെത്തി
പള്ളിയുടെ
മുകളിലേക്കാ ണ ന്കില്‍
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല .
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------shams

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഞാന്‍ പൌരന്‍

--------------
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്

പ്രണയ വിവാഹം


------------------
നീ പിരിഞ്ഞു പോകുമ്പോള്‍
എന്റെ ഹൃദയം പൊട്ടിത്തെറിക്കും
അതിലെ ഓരോ തന്‍ മാത്രയും
നിന്നെ പ്രണയിച്ചു മരിക്കും .
നീ പിരിയാതിരുന്നാല്‍
കുറേ നുണകള്‍ പരസ്പരംകോര്‍ത്ത്‌
നാം സൂക്ഷിച്ച താലി ച്ച രടില്‍
മുറുകി പ്രണയം മരിയ്ക്കും.
അവസാനംതെമ്മാടി ക്കുഴിയി ലേക്ക് നോക്കി ഉറങ്ങാന്‍
കല്ലറയില്‍ നമ്മുടെ പേര് ചേര്‍ത്തു കൊത്തും .
-------------------------ഷംസ്